തിരുവാങ്കുളം ∙ യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.
മുളന്തുരുത്തി കാരിക്കോട് ഫ്ലാറ്റ് മാതൃകയിലുള്ള ‘സെന്റ് ഗ്രിഗോറിയോസ് ഹോംസ്’ ഭവന സമുച്ചയങ്ങളുടെ നിർമാണമാണ് പൂർത്തീകരിച്ചത്. സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത കുടുംബങ്ങളെയാണ് ഭവന പദ്ധതിക്കായി തിരഞ്ഞെടുത്തത്. നിർമാണം പൂർത്തീകരിച്ചാണു ഭവനത്തിന്റെ താക്കോൽ കൈമാറുന്നത്. തുടർന്നും അർഹരായവർക്കു വീടുകൾ നിർമിച്ചു നൽകുമെന്ന് ജോസഫ് മാർ ഗ്രിഗോറിയോസ് അറിയിച്ചു. 20–ാം സ്ഥാനാരോഹണ വാർഷികത്തിൽ 20 നിർധന യുവതികളുടെ വിവാഹം നടത്തിക്കൊടുത്തിരുന്നു.
മുളന്തുരുത്തി കാരിക്കോട് ഫ്ലാറ്റ് മാതൃകയിലുള്ള ‘സെന്റ് ഗ്രിഗോറിയോസ് ഹോംസ്’ ഭവന സമുച്ചയങ്ങളുടെ നിർമാണമാണ് പൂർത്തീകരിച്ചത്. സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത കുടുംബങ്ങളെയാണ് ഭവന പദ്ധതിക്കായി തിരഞ്ഞെടുത്തത്. നിർമാണം പൂർത്തീകരിച്ചാണു ഭവനത്തിന്റെ താക്കോൽ കൈമാറുന്നത്. തുടർന്നും അർഹരായവർക്കു വീടുകൾ നിർമിച്ചു നൽകുമെന്ന് ജോസഫ് മാർ ഗ്രിഗോറിയോസ് അറിയിച്ചു. 20–ാം സ്ഥാനാരോഹണ വാർഷികത്തിൽ 20 നിർധന യുവതികളുടെ വിവാഹം നടത്തിക്കൊടുത്തിരുന്നു.